13 ലക്ഷം രൂപ കൈക്കൂലി വാങ്ങിയാണ് ജോലി കൊടുത്തത്.




30 ലക്ഷമാണ് മാർക്കറ്റ് കൈക്കൂലി, പാവപ്പെട്ട ഉദ്യോഗാർത്ഥിയുടെ കയ്യിൽ മുഴുവൻ സംഖ്യയും ഇല്ലാത്തത് കൊണ്ട് ആദ്യത്തെ 5 വർഷത്തെ സാലറി കമ്പനിക്ക് കൊടുക്കാം എന്ന് ഉദ്യോഗാർത്ഥിയിൽ നിന്ന് എഴുതി വാങ്ങിച്ചു. ഒരു രൂപ പോലും വാങ്ങാതെ 29 വയസ്സുകാരിയായ സ്ത്രീ, ഒരു കുടിയേറ്റ കർഷകന്റെ മകൾ അഞ്ചു വർഷം ജോലി ചെയ്തു..! ദിവസവും സ്കൂളിൽ വന്നുപോകാനുള്ള ബസ് ചാർജ് പലപ്പോഴും സഹപ്രവർത്തകരാണ് കൊടുത്തത്. അഞ്ചു വർഷം കഴിഞ്ഞപ്പോൾ താൻ കബളിപ്പിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ, തനിക്ക് ഓഫർ ചെയ്തത് വ്യാജ പോസ്റ്റായിരുന്നു എന്ന് മനസ്സിലാക്കിയ യുവതി ആത്മഹത്യ ചെയ്തു. 

സ്വഭാവികമായും യുവജന സംഘടനകൾ പ്രതിഷേധിക്കേണ്ടതാണ്, ഡിവൈഎഫൈ, എഐഎസ്എഫ്, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് തുടങ്ങിയ സംഘടനകൾക്കെല്ലാം നല്ല സ്വാധീനമുള്ള പ്രദേശമാണ്. പക്ഷേ ആരും അനങ്ങുന്നില്ല.! 

എന്താണ് കാരണം എന്നറിയാമോ? കമ്പനി മുതലാളി താമരശ്ശേരി രൂപതയാണ്. കുഞ്ഞാടുകൾ ആർക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിക്കാനുള്ള ശേഷി രൂപതക്കുണ്ട്. 

കഴിഞ്ഞ് വർഷം താമരശ്ശേരി രൂപതയുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ 200 ലേറെ ഒഴിവുകൾ ഉണ്ടായിരുന്നു എന്നാണ് കണക്ക്, 30 മുതൽ 50 ലക്ഷം വരെയാണ് പോസ്റ്റ് ഒന്നിന് കൈക്കൂലി. പാവപ്പെട്ട ഒരു ക്രിസ്ത്യൻ കുടിയേറ്റ കർഷകനോട് മകൾക്ക് ജോലി കൊടുക്കാൻ 13 ലക്ഷം റൊക്കമായും അഞ്ച് വർഷത്തെ ശമ്പളവും വാങ്ങിയെങ്കിൽ എത്ര കോടിയാണ് ഇവർ സമ്പാദിക്കുന്നത് എന്നൂഹിക്കാമല്ലോ, ഇതിന് പുറമെയാണ് ലൗകീക ജീവിതം ത്വജിച്ച പുരോഹിതരും കന്യാസ്ത്രീകളും വഴി വരുന്ന വരുമാനം, അവരെല്ലാം സർക്കാരിൽ നിന്ന് ശമ്പളം എഴുതി വാങ്ങി സഭക്ക് കൊടുക്കും. 

ഇത്തരം കമ്പനി ഉടമകൾക്കെല്ലാം ഒരു പ്രത്യേകതയുണ്ട്, അവരുടെ ബിസിനസ്സിലേക്ക് ആളുകൾ ശ്രദ്ധിക്കാതിരിക്കാൻ പുറത്ത് അപശബ്ദങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കും. 

താഴെ ചിത്രത്തിലുള്ള ആളെ നിങ്ങളറിയും, താമരശ്ശേരി ബിഷപ്പാണ്, പേര് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ.


 ആൾ കുപ്രസിദ്ധനാണ്. എല്ലാ മത വിഭാഗങ്ങളും ഒന്നിച്ച് ജീവിക്കുന്ന മലയോര മേഖലയിലെ ക്രിസ്ത്യൻ വിദ്യാർത്ഥികളോട് മുസ്ലിം വിദ്യാർത്ഥികളെ സൂക്ഷിക്കണമെന്നും അവർ മന്ത്രിച്ചൂതിയ തൂവാല കൊണ്ട് തഴുകിയും ഭക്ഷണത്തിൽ പൊടിയിട്ടും നിങ്ങളെ വശത്താക്കുമെന്ന് പഠിപ്പിച്ചയാളാണ്. വെറുതെ പ്രസംഗിക്കുകയല്ല, സൺഡേ സ്കൂളിലെ പുസ്തകത്തിൽ അച്ചടിച്ച് പിഞ്ചു കുഞ്ഞുങ്ങൾക്ക് പഠിക്കാൻ കൊടുത്ത മഹാനാണ്. 


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവമ്പാടി മണ്ഡലത്തിലെ ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലകളിൽ ലവ് ജിഹാദ് നാടകം അവതരിപ്പിച്ച് പാർട്ടി ഏതായാലും ക്രിസ്ത്യാനി ജയിക്കാനുള്ള സാഹചര്യം ഒരുക്കിയത് താമരശ്ശേരി രൂപതയാണ്.

ഇതൊക്കെയാണെങ്കിലും എല്ലാ പാർട്ടിക്കാർക്കും ബിഷപ്പ് പ്രിയപ്പെട്ടവനാണ്, കാരണം തെരഞ്ഞെടുപ്പുകൾ ഇനിയും വരാനുണ്ട്. കോടഞ്ചേരി സെന്റ് ജോസഫ് സ്കൂൾ അധ്യാപിക അലീന ബെന്നിയുടെ ആത്മഹത്യക്കെതിരെ യുവജന സംഘടനകൾ കണ്ണടക്കുന്നതിന്റെ കാരണവും അത് തന്നെയാണ്, അടുത്ത വർഷം തെരെഞ്ഞെടുപ്പുണ്ട്.



നമ്മുടെ രാഷ്ട്രീയ ബോധം എവിടെ എത്തി നിൽക്കുന്നു,
എത്ര ലജ്ജാകരമാണ് യുവജനങ്ങളുടെ നിലപാടുകൾ എന്ന് തിരിച്ചറിയാൻ അലീന ബെന്നിയുടെ ആത്മഹത്യയോട് അഥവാ കമ്പനി നടത്തിയ കൊലപാതകത്തോടുള്ള പ്രതികരണം ശ്രദ്ധിച്ചാൽ മതി.


Comments

Popular posts from this blog

സംഘപരിവാറിന് മുന്നിൽ രാജ്യസ്നേഹം തെളിയിക്കാൻ പോസ്റ്റർ അടിച്ചിറക്കുന്ന കാക്ക പുംഗവൻമാർ ഓർത്തു വെക്കേണ്ട പേരാണ് മുഹമ്മദ് സനാഉല്ല,

പാക്കിസ്ഥാനെ തറ പറ്റിച്ച് ഇന്ത്യക്ക് വേണ്ടി യുദ്ധം ജയിച്ച ജീക്ക് അഭിവാദ്യങ്ങൾ.