സിപിഎമ്മിന്റെ സ്വന്തം പിസി ജോർജ്ജ്.
മതവിദ്വേഷ പ്രസ്താവനകൾ നിരന്തരം നടത്തുന്ന പിസി ജോർജിന്റെ മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളി,
ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നും രാഷ്ട്രീയത്തിൽ തുടരാൻ അർഹനല്ലെന്നും ഹൈക്കോടതി എടുത്ത് പറഞ്ഞു, ജാമ്യാപേക്ഷ തള്ളുക എന്നാൽ പോലീസിനോട് നടപടികളുമായി മുന്നോട്ട് പോകാൻ പരോക്ഷ നിർദ്ദേശം നൽകുക എന്ന് കൂടിയാണ്.
മണിക്കൂറുകൾ പലത് കഴിഞ്ഞു,
ജോർജിനെ തേടി പോലീസ് ഇത് വരെ പുറപ്പെട്ടിട്ടില്ല, കാരണം അയാൾ കേരളം ഭരിക്കുന്ന പാർട്ടിക്ക് വേണ്ടപ്പെട്ടവനാണ്.
കേരളത്തിന്റെ ആഭ്യന്തര വകുപ്പ് ബിജെപിയുടെ കയ്യിലാണെന്നും ജോർജ് ബിജെപിക്കാരനായത് കൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത് എന്നുമുള്ള പ്രചരണം പലയിടങ്ങളിലും കാണുന്നുണ്ട്, ജോർജിനെ അറസ്റ്റ് ചെയ്ത് വലുതാക്കണ്ട എന്ന് കരുതിയിട്ടാണ് മിണ്ടാതിരിക്കുന്നത് എന്ന ന്യായീകരണം ഇടത് ന്യായീകരണ തൊഴിലാളികൾ നിന്ന് കേൾക്കുന്നുണ്ട്. ഇത് രണ്ടും തെറ്റാണ്.
കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത പിണറായി ജോർജിനെ തൊടാത്തത് അയാൾ ബിജെപി ആയത് കൊണ്ടല്ല, പിവി അൻവറിനെ പാതിരാത്രി വീട്ടിൽ കയറി അറസ്റ്റ് ചെയ്ത സിപിഎം പോലീസ് ജോർജിനെ തൊടാത്തത് അയാൾ വലുതാകും എന്ന് കരുതിയിട്ടുമല്ല, സിപിഎമ്മിന് വേണ്ട പെട്ടയാളാണ് പിസി ജോർജ്ജ്, യുഡിഎഫിന്റെ വോട്ട് ബാങ്കായ ക്രിസ്ത്യൻ മുസ്ലിം സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ വേണ്ടി കാസയെ സൃഷ്ടിച്ച പാർട്ടിയാണ് സിപിഎം, പത്ത് കാസയുടെ ഫലം ചെയ്യുന്ന ജോർജിനെ നിലനിർത്തേണ്ടത് സിപിഎമ്മിന്റെ ആവശ്യമാണ്. നിയമ സഭാ തെരഞ്ഞെടുപ്പിൽ അതിന്റെ ഗുണമുണ്ടാവും എന്ന് കഴിഞ്ഞ തെരെഞ്ഞെടിപ്പിൽ നിന്ന് സിപിഎം പഠിച്ചിട്ടുണ്ട്. ലവ് ജിഹാദ്, മദ്രസ അധ്യാപകർക്ക് സർക്കാർ ശമ്പളം തുടങ്ങിയ വ്യാജ പ്രചരണങ്ങൾ മാണി കോൺഗ്രസിന്റെ സഹായത്തോടെ കൃസ്ത്യാനികൾക്കിടയിൽ നടത്തിയതിന്റെ ഫലം കൂടിയാണ് രണ്ടാം പിണറായി സർക്കാർ.
സമ്മർദ്ദം മൂലം അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ പോലും ജോർജ്ജിന്റെ സൗകര്യം കൂടി പരിഗണിച്ചുള്ള ഒത്ത് തീർപ്പാണ് ഉണ്ടാവുക.
സകല വിഭാഗം മനുഷ്യരും വെറുത്ത സ്വന്തം നാട്ടുകാരുടെ പിന്തുണ പോലുമില്ലാത്ത കാസക്കാരൻ ജോർജ്ജിന് കേരളത്തിന്റെ ജനസംഖ്യയിൽ 50 ശതമാനത്തോളം വരുന്ന മുസ്ലിം-ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശേഷിയുള്ള ഒരു വിഷ നാക്ക് ഉള്ളത് കൊണ്ട് മാത്രം കിട്ടുന്ന പരിഗണന കൂടുതൽ പേർക്ക് വർഗ്ഗീയത ഛർദ്ദിക്കാനുള്ള പ്രേരണയാകും, അതാണ് സിപിഎമ്മിന്റെ ആവശ്യവും.

Comments
Post a Comment